Monday, December 28, 2009

Mind just Mind..


Sometimes there is nothing
All are like a passing rush.
Change with the changing world;
No time for looking within us
Can't find a cheerful moment,
With our mind.
We know all about the world
But unknown about our own;
Mindless life never gives a chance
To win what u wants in your life...

Thursday, December 24, 2009

ഇരുളിന്റെ വെളിച്ചം


ഞെട്ടിയുണര്‍ന്നു നോക്കി
കണ്ണിനെ ഇരുട്ടാക്കുന്ന വെളിച്ചം.
പിന്നെ കണ്ണടച്ചു;
ഇരുട്ടിനു പകരം പ്രകാശത്തിന്റെ വൃത്തങ്ങള്‍,
ഇരുളിനും തിളക്കമുണ്ട്..
വെളിച്ചത്തിന്റെ സൂര്യപ്രഭയില്‍ നക്ഷത്രങ്ങള്‍ മറയുന്നു;
എന്നാല്‍ ഇരുളില്‍ മിന്നാമിനുങ്ങും നക്ഷത്രമാകുന്നു.
ഇരുളില്‍ തിരയൂ..
അവിടെ എല്ലാമുണ്ട്,
കാണാന്‍ ഒരുതിരി വെട്ടം വേണമെന്നു മാത്രം...

Monday, December 7, 2009

സിനിമാലോകം

ഡിസംബര്‍ 11 മുതല്‍ 18 വരെ നടക്കാനിരിക്കുന്ന പതിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയെ വളരെ പ്രതീക്ഷയോടെ ഞാന്‍ വരവേല്‍ക്കുകയാണ്‌. സ്വപ്നയാഥാര്‍ത്ഥ്യങ്ങളുടെ വേര്‍തിരിവില്ലാത്ത സിനിമാ അനുഭവത്തിനായി.
സിനിമ ആസ്വാദകര്‍ക്ക് ഇതൊരു ഉത്സവമേളയാണ്. തിരുവനന്തപുരം നഗരം ഇനിയുള്ള കുറച്ചുദിവസങ്ങള്‍ സിനിമാപ്രേമികളുടെ വിഹാരകേന്ദ്രമായി മാറാന്‍ പോകുന്നു. കേരളത്തില്‍ നിന്നുള്ളവര്‍ മാത്രമല്ല വിദേശപ്രതിനിധികളുടെ പങ്കാളിത്തം കൊണ്ടു പോലും ശ്രദ്ധേയമാണ് നമ്മുടെ ചലച്ചിത്രമേള. ഒരു കൂട്ടം ചലച്ചിത്രങ്ങളിലൂടെ ലോകത്തെയും ലോകസിനിമയെയും അറിയാനുള്ള അവസരമാണിത്. മനസ്സില്‍ സിനിമ എന്ന വികാരം മാത്രം. പുതിയ ആവിഷ്കാരങ്ങളും മാറ്റങ്ങളും എല്ലാം നവ്യാനുഭവമാകാന്‍ പോകുന്നു.
മൂല്യങ്ങള്‍ക്കും മൂല്യച്യുതികള്‍ക്കുമിടയിടയിലും ഒരു ആവേശമായി വളരുന്നതാണ് സിനിമ. വിവിധരാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളെ അടുത്തറിയുമ്പോള്‍ അവരുടെ സിനിമാസമീപനത്തെയും സംസ്കാരത്തെയും ഒരു പരിധിവരെ മനസിലാക്കാന്‍ കഴിയും. തിയെറ്റരുകളിലെ സ്ഥിരം കൂകിവിളികളും പ്രകടങ്ങളും ഇല്ലാതെ സിനിമയുടെ തന്മയത്വശൈലി ആസ്വദിക്കപ്പെടുകയാണിവിടെ. സിനിമക്കുള്ള കൈയടികള്‍ മനസ്സില്‍ നിന്നു ഉയരുന്നവയാണ്. ജൂറിയുടെ അംഗീകാരത്തിനുമപ്പുറം പ്രേക്ഷകപങ്കാളിത്തത്തിന്റെ അംഗീകരമാണ് വലുത്. ഒരു സിനിമയോ ഫെസ്റ്റിവലോ വിജയിക്കുന്നത് അങ്ങനെയാണ്.

ഇനി കുറച്ചു ദിവസത്തേക്ക് പൂര്‍ണമായും സിനിമയുടെ വിശാലലോകത്തിനുള്ളില്‍ വിഹരിക്കാം. ലോകത്തിന്റെ പ്രതിഭലനം ആ ചുവരുകളില്‍ കാണാം.

Saturday, November 7, 2009

ഭ്രാന്തി...


ഇന്നലത്തെ പരാക്രമങ്ങളുടെ ക്ഷീണം അവളില്‍ നിന്നും വിട്ടുമാറിയിരുന്നില്ല. ശരീരത്തിന് മുഴുവന്‍ വല്ലാത്ത വേദന, മനസിനും.
എന്തായിരുന്നു ഇന്നലെ. ഒന്നും വ്യക്തമായി ഓര്‍ക്കാന്‍ അവള്‍ക്കായില്ല. അവസാനം തന്റെ സിരകളിലേക്ക് വൈദ്യുതി പടര്‍ന്നു കയറുന്നതു മാത്രം അവളുടെ ഓര്‍മയിലെത്തി.

തന്റെ ജീവിതത്തിനു നേരെ വന്ന അനീതികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചതാണ് അവള്‍ക്ക്‌ ഈഗതി വരുത്തിയത്. അനാഥയായ തന്റെ നേരെ മറ്റുള്ളവര്‍ എറിഞ്ഞു കൊടുത്ത ഭിക്ഷയായ ജീവിതം അവള്‍ സ്വീകരിച്ചില്ല. അവളതിനെ തട്ടിമാറ്റി, തന്റെ ലക്ഷ്യങ്ങളിലേക്ക് നടന്നു. വഴിയില്‍ എവിടെവച്ചോ അവള്‍ ചില അടക്കം പറച്ചിലുകള്‍ കേട്ടു "ഭ്രാന്താണ്, മുഴുഭ്രാന്ത്". പിന്നെയത് ഉച്ചത്തിലുള്ള പ്രഖ്യാപനങ്ങളായി മാറി.
ഭ്രാന്താണ് ഇവള്‍ക്ക്, ഭ്രാന്തി തളച്ചിടു". അന്ന് കൂട്ടത്തിലാരോ തന്നെ ഇവിടേക്ക് തള്ളിവിട്ടു. വര്‍ഷങ്ങളായി താനീ ഇരുമ്പുകൂട്ടിനുള്ളില്‍ ഇരുമ്പു ചങ്ങലക്കുള്ളിലെ സ്വാതന്ത്ര്യവുമായി.

എന്താണു താന്‍ ചെയ്ത തെറ്റ്. തന്റേടത്തോടെ ജീവിച്ചതോ.
എന്നാലിന്നോ തനിക്ക് ശേഷിച്ചത് ഒന്നുമില്ല. കണ്ണുനീര്‍ പോലും അന്യമായി. ഇടയ്ക്കിടെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഇലക്ട്രിക്‌ തരംഗങ്ങള്‍ മാത്രം‍.
അവിടെയും അവള്‍ പ്രതികരിച്ചു. വെറുതെ തന്നെ ഭ്രാന്തിയെന്നു മുദ്ര കുത്തിയവരെ ചോദ്യം ചെയ്തു. അതവരെ കൂടുതല്‍ പ്രകോപിപിച്ചു. "ഇവള്‍ ഉപദ്രവകാരിയാണ്. ചങ്ങലയ്ക്കിടു‌." എല്ലാത്തിനുമൊടുവില്‍ അതും കൂടി.

എങ്ങനെ സമാധാനിക്കും; എങ്ങനെ മിണ്ടാതിരിക്കും; അതുകൊണ്ടാണ് പ്രതികരിച്ചത്. ഇന്നലയും അങ്ങനെയായിരുന്നു. ഇത്രയും നാളുകളായിട്ടും തന്റെ ഇല്ലാത്ത രോഗം ഭേദമാക്കാന്‍ കഴിയാത്ത ഡോക്ടര്‍മാര്‍. മണ്ടന്മാര്‍ ഇനിയെങ്കിലും മനസിലാക്കട്ടെ തനിക്ക് യാതൊരു കുഴപ്പവുമില്ലന്നു. പച്ചയായ മനുഷ്യന്റെ വികാരങ്ങള്‍ മാത്രമാണ് തന്നിലുള്ളത്. ജീവിതത്തില്‍ ദുരന്തങ്ങളുടെ വേലിയേറ്റങ്ങളിലൊക്കെയും പിടിച്ചു നിന്ന്, തളരാതെ പൊരുതി ജീവിക്കാന്‍ തുനിഞ്ഞ ഒരു പെണ്ണിന്റെ വികാരങ്ങള്‍, അതാണോ ഭ്രാന്ത്. യഥാര്‍ത്ഥ ജീവിതം കൊതിക്കുന്നതാണ് ഭ്രാന്തെങ്കില്‍, സുഖം തേടി കൈപിടിയില്‍ ഒതുങ്ങാത്ത അതിമോഹങ്ങള്‍ക്ക് പിറകെ പായുന്നവര്‍ ആരാണ്? മനുഷ്യരോ?

അപരിചിതമായ ലോകത്തില്‍ നിന്നെന്നപോലെ കേട്ട കാലൊച്ചകള്‍ക്കൊടുവില്‍ ഒരു ചോദ്യം അവളുടെ നേര്‍ക്ക്‌ വന്നു "ഇപ്പോള്‍ എങ്ങനയൂണ്ട്?"
ക്രൂരത സഹതാപത്തിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ടുള്ള അവരുടെ നോട്ടം കണ്ട് മിണ്ടാതിരിക്കാന്‍ അവള്‍ക്കായില്ല.
"എനിക്കല്ല നിങ്ങള്‍ക്കാണ് ഭ്രാന്ത്. സുഖവും സമ്പന്നതയും മാത്രം തേടി സ്നേഹം എന്ന വാക്കിനെ പോലും മറന്നു മനസുകളെ വേദനിപിച്ചു പായുന്ന നിങ്ങള്‍ക്കാണ് ഭ്രാന്ത്. എന്നെങ്കിലും നിങ്ങളും ഒരുകൂട്ടിലടയ്ക്കപെടും.

അവളുടെ സ്വരം കടുത്തിരുന്നു. അത് അവര്‍ ഗൗനിച്ചില്ല. അവര്‍ക്കതു മനസിലായില്ല.
വീണ്ടും ആ പഴയവാക്കുകള്‍ കാതുകളില്‍ വന്നു പതിച്ചു.
"ഇവള്‍ക്ക് ഭ്രാന്താണ്."

Monday, October 19, 2009

Silence

I love it.
The feeling of loneliness;
Innocence of darkness;
Depth of emptiness;
It is what I am in mine.
That time I realize myself;
But sometimes I forget.
Am I in this world?
I am not very sure...
A day ends with silence;
I am sleeping in silence.
Is it?
There comes the world of fantasy;
Beyond reality the dreams..
Visualized by a creative mind
The rhythmic series of visual fantasy
Sound never heard, but it is there.
Dreams are not in silence.
Its creates silence, of imaginations.
Silence, I love it..

Thursday, October 15, 2009

ചലിക്കാത്ത പാവ



അവള്‍ പാവയെ നോക്കി പുഞ്ചിരിച്ചു. പാവ പുഞ്ചിരിച്ചു കൊണ്ടേയിരിക്കയായിരുന്നു. അവള്‍ക്ക്‌ കൗതുകം തോന്നി. സ്വര്‍ണ്ണമുടിയുള്ള പാവ, വര്‍ണ്ണകുപ്പായമുള്ള പാവ. പക്ഷെ അതിന് ചലിക്കാന്‍ കഴിയുന്നില്ലലോ. അവള്‍ക്ക്‌ സങ്കടം തോന്നി. കാലുകള്‍ ഉണ്ടല്ലോ , പിന്നെയിത് എന്തു പറ്റി.

കടക്കുള്ളിലെ കണ്ണാടിചില്ലിലിരുന്ന് പാവ വീണ്ടും പുഞ്ചിരിച്ചു. അവള്‍ തന്റെ മുഷിഞ്ഞ കുപ്പായത്തില്‍ നോക്കി പറഞ്ഞു.. എന്നാല്‍ എനിക്ക്....

പൂകൂടയിലെ വാടി തുടങ്ങിയ പൂക്കളുമായി അവള്‍ നടന്നു നീങ്ങി. പാവ അപ്പോള്‍ പറയുന്നുണ്ടായിരുന്നു.. എനിക്ക് വര്‍ണ്ണകുപ്പായം വേണ്ട. ചലിക്കാന്‍ കഴിഞ്ഞെങ്കില്‍....

Tuesday, October 6, 2009

The....




Creating
Creating my life.
Listening
Listening to the music of life.
Accepting
Accepting the changes of life.
Facing
Facing the reality of life.
Once I cried,
I didn’t realize what I am.
Today it’s not completed;
But it starts to find out...

Sunday, September 20, 2009


Mystery

I was sitting alone on the seashore,
It was an evening, a beautiful evening.
The sun was going to set into the sea
The sea seemed mystic with its waves.
I saw a girl playing on the shore,
She was the daughter of the sea.
She wrote on the sand, her name
The cunning wave erased it.
She clapped her hands and laughed,
And again she wrote on the sand, her name.
Then she began to pick up some shells,
Decorated her sand house with the shells.
A big wave rushed above her sand house
The girl started crying, for a while;
The mystery of life, the mystery of the sea
Through the world the mystery goes on.
Every mind is a mystery, every creature:
The sea, the girl and myself.
Listening to the silent music of the sea; I heard
The boom of the sky, and the clouds were dark,
It was too late and the dull light on the world
I stood, walked away from the sea,
Once again, I looked at the sea
A small part of the sun, still remained to set.
Where’s the girl?.... I wondered,
She was not there, I looked around.
There was no longer the blue, beautiful sea
Dark, deep mystery of billowed sea…
The truth is the well known mystery
Mystery is the immortality of life,
It’s in our mind.